Posts

Showing posts from October, 2018

നീതി വിദൂരമാവുന്ന ഉന്നത വിദ്യാഭ്യാസം പി.ബി.എം. ഫർമീസ്

Image
തൊഴിലിനിടയിൽ കോഴ്സ് ചെയ്യുന്നവർ, റർഗുല പഠനം സാധ്യമല്ലാത്തവർ, മതിയായ മാർക്കില്ലാത്തവർ, മറ്റൊരു കോഴ്സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവർ തുടങ്ങിയവരാണ് പൊതുവിൽ വിദൂര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കാറുള്ളത്. അന്തർദേശീയ തലത്തിൽ വിദൂരവിദ്യാഭ്യാസത്തിനു നൽകുന്ന പരിഗണനയനുസരിച്ചല്ല കേരളത്തിലെ അനുഭവം പരിഗണിക്കേണ്ടത്. മികച്ച മാർക്കോടെ പ്ലസ് ടു വിജയിക്കുന്നവരിലെ പകുതിയോളം പേർക്ക് പ്രതിവർഷം ഡിഗ്രി/തത്തുല്യപഠനത്തിന് അംഗീകൃതസ്ഥാപനങ്ങളിൽ റഗുലർപഠനം സാധ്യമാവാതെ വരുമെന്നാണ് കണക്ക്. യൂനിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്േട്രഷൻ നടത്തി സമാന്തര മേഖലകളിൽ ട്യൂഷൻ സംഘടിപ്പിച്ച് ഡിഗ്രി/പി.ജി ചെയ്യുന്നവരാണ് അധികം പേരും. നേരത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിരുന്ന കേരളത്തിലെ സർവകലാശാലകൾ കഴിഞ്ഞ വർഷങ്ങളിൽ വിദൂര വിദ്യാഭ്യാസമേഖലയിലേക്ക് പൂർണമായും മാറി. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ പൂർണമായും നിർത്തുകയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ റഗുലർ അഡ്മിഷൻ നൽകി വരുകയും ചെയ്യുന്നു. എം.ജി സർവകലാശാല വിദൂരവിഭാഗം കോഴസുകൾ നടത്തുന്നില്ല. കേരള സർവകലാശാല ഇൗ വർഷം മുതൽ വിദൂര കോഴ്...

മിന്നും അന്ന

Image
വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവളല്ല. കടന്നുവന്ന വഴികളൊന്നും മറക്കുന്നവളുമല്ല. എഴുത്തൊരു വരമായി കിട്ടിയിട്ടും അതിെൻറ പേരിൽ ഹാരവും ആദരവുമേറെ നേടിയിട്ടും അന്ന തന്നെ മറന്നില്ല. വഴികളിൽ കൂട്ടിരുന്നവരെയൊന്നും കൈവിട്ടില്ല. പുരസ്കാരലോകത്തെ അഹങ്കാരമായ മാൻ ബുക്കർ തെൻറ മൂന്നാമത്തെ നോവൽ സ്വന്തമാക്കുേമ്പാഴും അവാർഡു തുകയിൽനിന്നു കടബാധ്യത തീർക്കാനും ജീവിതം മുന്നോട്ടുനീക്കാനുമുള്ള വഴി കണ്ടെത്താമെന്ന ആശ്വാസത്തിലായിരുന്നു അവർ. അതിനാൽ, കർത്താവിെൻറ കടാക്ഷം മാത്രമല്ല, ചുറ്റുമുള്ളവരുടെ സ്നേഹവും സഹകരണവും കൂടി അവർക്കു തണലായിനിന്നു. ആ തണലിൽനിന്നു പതിഞ്ഞ സ്വരത്തിൽ അന്ന പറഞ്ഞു: ഞാനൊന്നും എഴുതുന്നില്ല. അനുഭവങ്ങൾ കഥാപാത്രങ്ങളായി, അവരുടെ വർത്തമാനങ്ങളായി എെൻറ മുന്നിൽ പെയ്തിറങ്ങുേമ്പാൾ അത് വരച്ചിടുക മാത്രമാണ്. അതാണ് അന്ന ബേൺസ്. അർധശതകത്തിെൻറ നിറവിലെത്തുന്ന മാൻ ബുക്കർ ആദ്യമായി നേടുന്ന വടക്കൻ അയർലൻഡുകാരി. അമേരിക്കൻ, ഇംഗ്ലീഷ് സാഹിത്യലോകത്തെ കുലപതികളെയും സെലിബ്രിറ്റികളെയുമൊക്കെ കടത്തിവെട്ടിയാണ് ‘ആരും കാണാത്ത’ അന്ന അമ്പതിനായിരം പൗണ്ടിെൻറ മാൻ ബുക്കർ അടിച്ചെടുത്തത്. അവാർഡിെൻറ ചുരുക്കപ്പട...

പുൽപള്ളി: മരണത്തിെൻറ താഴ്വര

Image
പുൽപള്ളി ടൗൺ പുൽപള്ളിക്കും മുള്ളൻകൊല്ലിക്കും കുരുമുളക് തോട്ടങ്ങളാൽ സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു. അന്ന് കറുത്ത പൊന്നല്ല, തനി പൊന്നുതന്നെയായിരുന്നു അവർക്കെല്ലാം കുരുമുളക്. ആ പ്രതാപ കാലമെല്ലാം ഇന്ന് നിറമുള്ള ഓർമകൾ മാത്രമാണ്. രോഗബാധയും കാലാവസ്ഥ വ്യത്യയാനവുമെല്ലാം കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതക്കണ്ണീരു മാത്രം. പച്ചപിടിക്കാനാവാതെ, നിലയില്ലാക്കയത്തിലേക്ക് എറിയപ്പെടുന്ന കർഷകർ. ഒരിടവേളക്കുശേഷം വീണ്ടും കർഷക ആത്മഹ്യതകളുടെ കഥകളാണ് പുൽപള്ളിയിൽനിന്ന് വരുന്നത്. നക്സലിസം വിളഞ്ഞ നാട് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വളക്കൂറുള്ള കന്നി മണ്ണ് തേടിയെത്തിയ കർഷകർ കഠിനാധ്വാനം ചെയ്ത് നാണ്യവിളകൾ കൃഷിയിറക്കിയ മണ്ണാണ് പുൽപള്ളിയിലേത്. 1950കളിലാണ് തിരുവിതാംകൂറിൽ നിന്നടക്കം ഇവിടേക്ക് ആളുകൾ എത്തുന്നത്. വന്യമൃഗങ്ങളോടും മലമ്പനിയോടുമടക്കം പോരാടിയാണ് അന്ന് കുടിയേറ്റ കർഷകർ പിടിച്ചുനിന്നത്. അന്നത്തെ പ്രധാന കൃഷി തെരുവപുല്ലും മരച്ചീനിയുമായിരുന്നു. തെരുവപുല്ല് വാറ്റിയെടുക്കുന്ന തൈലത്തിൽനിന്നുള്ള വരുമാനമായിരുന്നു കർഷകർക്ക് ആശ്രയം. പുൽപള്ളി ദേവസ്വത്തിെൻറ അധീനതയിലായിരുന്നു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത...

നൊബേൽ ഗേൾ

Image
ഒാരോ പുഞ്ചിരിയും സമാധാനത്തിലേക്കുള്ള പാതയൊരുക്കുന്നുവെന്നാണ് പറയാറുള്ളത്. അധിനിവേശവും വംശഹത്യയുെമല്ലാം ഒരു ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയപ്പോൾ അവർക്ക് പ്രതീക്ഷയുടെ പുഞ്ചിരിയാണ് അവൾ സമ്മാനിച്ചത്. സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ട ആ ജനതയുടെതന്നെ ഭാഗമായിരുന്നു അവൾ. എന്നിട്ടും, നഷ്ടസ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ആത്മവിശ്വാസത്തിെൻറ പുതിയ പാഠങ്ങൾ പകർന്നു നൽകാനായിരുന്നു ചരിത്ര നിയോഗം. അത് അങ്ങനെയേ സംഭവിക്കൂ. കാരണം, നാദിയ മുറാദ് എന്നാണ് അവളുടെ പേര്. ‘നാദിയ’ എന്നാൽ പ്രതീക്ഷ എന്നാണ്. ആഗ്രഹം, ലക്ഷ്യം എെന്നാക്കെയാണ് ‘മുറാദി’ന് അർഥം കൽപിച്ചിട്ടുള്ളത്. അതിനാൽ, അവൾ ഒരേസമയം പ്രതീക്ഷയും ആഗ്രഹവും ലക്ഷ്യവുമാകുന്നു. അധിനിവേശം അഭയാർഥികളാക്കിയ ലോകത്തെ കോടിക്കണക്കിന് ജനങ്ങൾക്കു മുന്നിൽ നാദിയക്ക് അവതരിപ്പിക്കാനുണ്ടായിരുന്നതും ആ മൂന്നു വാക്കുകളുടെ ...