നീതി വിദൂരമാവുന്ന ഉന്നത വിദ്യാഭ്യാസം പി.ബി.എം. ഫർമീസ്

തൊഴിലിനിടയിൽ കോഴ്സ് ചെയ്യുന്നവർ, റർഗുല പഠനം സാധ്യമല്ലാത്തവർ, മതിയായ മാർക്കില്ലാത്തവർ, മറ്റൊരു കോഴ്സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവർ തുടങ്ങിയവരാണ് പൊതുവിൽ വിദൂര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കാറുള്ളത്. അന്തർദേശീയ തലത്തിൽ വിദൂരവിദ്യാഭ്യാസത്തിനു നൽകുന്ന പരിഗണനയനുസരിച്ചല്ല കേരളത്തിലെ അനുഭവം പരിഗണിക്കേണ്ടത്. മികച്ച മാർക്കോടെ പ്ലസ് ടു വിജയിക്കുന്നവരിലെ പകുതിയോളം പേർക്ക് പ്രതിവർഷം ഡിഗ്രി/തത്തുല്യപഠനത്തിന് അംഗീകൃതസ്ഥാപനങ്ങളിൽ റഗുലർപഠനം സാധ്യമാവാതെ വരുമെന്നാണ് കണക്ക്. യൂനിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്േട്രഷൻ നടത്തി സമാന്തര മേഖലകളിൽ ട്യൂഷൻ സംഘടിപ്പിച്ച് ഡിഗ്രി/പി.ജി ചെയ്യുന്നവരാണ് അധികം പേരും. നേരത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിരുന്ന കേരളത്തിലെ സർവകലാശാലകൾ കഴിഞ്ഞ വർഷങ്ങളിൽ വിദൂര വിദ്യാഭ്യാസമേഖലയിലേക്ക് പൂർണമായും മാറി. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ പൂർണമായും നിർത്തുകയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ റഗുലർ അഡ്മിഷൻ നൽകി വരുകയും ചെയ്യുന്നു. എം.ജി സർവകലാശാല വിദൂരവിഭാഗം കോഴസുകൾ നടത്തുന്നില്ല. കേരള സർവകലാശാല ഇൗ വർഷം മുതൽ വിദൂര കോഴ്...