പെനാല്‍റ്റി കാക്കുന്ന ഗോളിയുടെ ഏകാന്തതയില്‍ ഫൗസിയ

തലക്കെട്ടില്‍ സൂചിപ്പിക്കുമ്പോലെ പെനാല്‍റ്റി കാക്കുന്ന ഗോളിയുടെ ഏകാന്തതയെന്ന ദാര്‍ശനികവ്യഥയെ കുറിച്ചൊന്നും അവള്‍ വേവലാതിപ്പെടുന്നില്ല. പക്ഷെ, ജീവിതമെന്ന മരുപ്പച്ചയും ഫുട്ബോള്‍ എന്ന കലയും നല്‍കുന്ന തികച്ചും ‘കാല്‍പനിക’മായൊരു ഏകാന്തത ആ ജീവിതത്തില്‍ മുറ്റി നില്‍ക്കുന്നുണ്ട്. എഴുത്തുകാരി പി. വല്‍സല അധ്യാപികയായിരുന്ന നടക്കാവ് ഗേള്‍സ് സ്കൂളില്‍, ടിച്ചറിന്‍െറ വാല്‍സല്യമൊന്നും നേടാനാവാതെ ‘കളിച്ച്’ പഠിച്ച വിദ്യാര്‍ഥികാലം മുതല്‍ തുടങ്ങിയതാണ് നിഴലുറങ്ങുന്ന വഴികളിലൂടെയുള്ള സഞ്ചാരം. ടീച്ചര്‍ക്ക് ഇഷ്ടമായിരുന്നെങ്കിലും പഠനത്തേക്കാള്‍ പരിഗണന കളിക്ക് നല്‍കിയതിനാലായിരിക്കണം ഒരിക്കലും അവരവളെ വാല്‍സല്യത്തോടെ നോക്കിയതുപോലുമില്ല. പഠനസമയത്തെല്ലാം അവള്‍ക്ക് കായിക പരിശീലനത്തോടായിരുന്നു താല്‍പര്യം. ജൂഡോ, ഫുട്ബോള്‍, വോളിബോള്‍ എന്നിങ്ങനെ കളിയുടെ ‘പാഠ’ങ്ങള്‍ക്കായി ക്ളാസിലിരിക്കാതെ കളിക്കളത്തിലേക്ക് പോകാന്‍ വെമ്പുന്നവള്‍. സാഹിത്യത്തിന്‍െറയും അധ്യാപനത്തിന്‍െറയും ‘നെല്‍’പാടങ്ങള്‍ തേടുകയായിരുന്ന വല്‍സല ടീച്ചര്‍ക്കത് അത്ര ഇഷ്ടമായിരുന്നില്ല. ഒടുവില്‍ ടീച്ചര്‍ അവളുടെ ബാപ്പക്ക് കത്തെഴുതി. മകളെ ഇങ്ങനെ വി...