Posts

"തൊലിപ്പുറത്തെ നിറ വ്യത്യാസം വേരിക്കോസ് വെയിനിൻെറ തുടക്കമോ?"

ഈ രോഗത്തെ പറ്റി കേള്‍ക്കാത്തവര്‍ കുറവാണ്. രോഗമില്ലാത്തവരും. നിന്നുകൊണ്ട് ജോലി ചെയുന്നവരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സമൂഹത്തില്‍ വേരിക്കോസ് രോഗികളും കൂടി. പൊതുവെ, വലിയ കുഴപ്പമൊന്നും ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോള്‍ വളരെ ഉപദ്രവകാരിയും ആകാറുണ്ട് വേരിക്കോസ് വെയിന്‍. എന്താണ് വേരിക്കോസ് വെയിന്‍? വേരിക്കോസിറ്റി എന്ന് പറഞ്ഞാല്‍ സിരകളുടെ വികാസം എന്നാണ് അർഥം. അതായത് സിരകള്‍ ബലക്ഷയം വന്ന് വീര്‍ക്കുന്നു. സിരകളുടെ ഭിത്തികളില്‍ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍, അവയ്ക്ക് ഉള്ളിലെ രക്തത്തിന്‍റെ മർദ്ദം താങ്ങാനാകാതെ വികസിക്കേണ്ടി വരുന്നു. സിരകളെന്നാല്‍ വിവിധ ശരീരഭഗങ്ങളില്‍ നിന്നും രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണല്ലോ. (ഹൃദയത്തില്‍ നിന്നും പുറത്തേക്ക് ധമനികളും). വേരിക്കോസിറ്റി സിരകളില്‍ മാത്രമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും കാലുകളിലെ സിരകളില്‍. അധിക സമയം നില്‍ക്കേണ്ടവരിലാണ് വേരിക്കോസ് വെയിന്‍ പൊതുവേ കാണപ്പെടുന്നത്. കാലുകളിലെ രക്തത്തിന് ഹൃദയത്തിലേക്ക് എത്തിചേരാന്‍ ഭൂഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് മാത്രമേ സാധിക്കൂ. ഭൂഗുരുത്വാകര്‍ഷണം രക്തത്തെ താഴേക്ക് വലിക്കുന്നു. അതിനെ അതിജീവിച്ച് ര...

"മറികടക്കാം ഭയമില്ലാതെ"

വാഹനാപകടങ്ങളിൽ വലിയൊരു ശതമാനത്തിന് കാരണം ഒാവർടേക്കിങ്ങിലെ പിഴവുകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വാഹനമോടിക്കുന്നയാളിന് അത്യാവശ്യം വേണ്ട പാടവങ്ങളിലൊന്നാണ് വാഹനങ്ങളെ മറികടക്കാനുള്ള ശേഷി. എളുപ്പമെന്ന് തോന്നുമെങ്കിലും സുരക്ഷിത ഒാവർടേക്കിങ്ങുകൾ അത്ര ലളിതമല്ല. സ്വന്തം വാഹനത്തെപ്പറ്റിയുള്ള അറിവിനൊപ്പം മറികടക്കാനുള്ള വണ്ടിയുടെ വേഗത്തെപ്പറ്റിയും കൃത്യമായ ധാരണ ഒാവർടേക്കിങ്ങിൽ അത്യാവശ്യമാണ്. ഇതെല്ലാമറിയാമെങ്കിലും എതിരെ വാഹനം വരുന്നുണ്ടെങ്കിൽ അതിനേയും പരിഗണിക്കേണ്ടിവരും. ഒപ്പം റോഡിെൻറ ചരിവും വളവും ഒാവർടേക്കിങ്ങിൽ സുപ്രധാനമാണ്. കൃത്യമായ അകലം മറികടക്കാൻ ഉേദ്ദശിക്കുന്ന വാഹനവുമായി കൃത്യമായി അകലം പാലിക്കുക പ്രധാനമാണ്. കുറഞ്ഞത് 30 മീറ്ററെങ്കിലും അകലത്തിൽ മുന്നിലെ വാഹനത്തെ പിന്തുടരുകയാണ് നല്ലത്. എതിരെവരുന്ന വാഹനങ്ങളെ കാണാനും കൃത്യമായ സമയത്ത് മുന്നിലേക്ക് കയറാനും ഇത് സഹായിക്കും. കാഴ്ച സുപ്രധാനം വളവുകളിൽ മറികടക്കുന്നത് വളരെ ശ്രദ്ധിച്ചുതന്നെയാകണം. വളവിനപ്പുറം മറഞ്ഞിരിക്കുന്നത് മരണമാണെന്ന ബോധ്യം ഡ്രൈവർക്കുണ്ടാകണം. മുന്നിലെ റോഡ് കാഴ്ച പരിമിതമാെണങ്കിൽ ഒാവർടേക്ക് ചെയ്യരുത്. മുന്നിലേതുപേ...

നീതി വിദൂരമാവുന്ന ഉന്നത വിദ്യാഭ്യാസം പി.ബി.എം. ഫർമീസ്

Image
തൊഴിലിനിടയിൽ കോഴ്സ് ചെയ്യുന്നവർ, റർഗുല പഠനം സാധ്യമല്ലാത്തവർ, മതിയായ മാർക്കില്ലാത്തവർ, മറ്റൊരു കോഴ്സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവർ തുടങ്ങിയവരാണ് പൊതുവിൽ വിദൂര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കാറുള്ളത്. അന്തർദേശീയ തലത്തിൽ വിദൂരവിദ്യാഭ്യാസത്തിനു നൽകുന്ന പരിഗണനയനുസരിച്ചല്ല കേരളത്തിലെ അനുഭവം പരിഗണിക്കേണ്ടത്. മികച്ച മാർക്കോടെ പ്ലസ് ടു വിജയിക്കുന്നവരിലെ പകുതിയോളം പേർക്ക് പ്രതിവർഷം ഡിഗ്രി/തത്തുല്യപഠനത്തിന് അംഗീകൃതസ്ഥാപനങ്ങളിൽ റഗുലർപഠനം സാധ്യമാവാതെ വരുമെന്നാണ് കണക്ക്. യൂനിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്േട്രഷൻ നടത്തി സമാന്തര മേഖലകളിൽ ട്യൂഷൻ സംഘടിപ്പിച്ച് ഡിഗ്രി/പി.ജി ചെയ്യുന്നവരാണ് അധികം പേരും. നേരത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിരുന്ന കേരളത്തിലെ സർവകലാശാലകൾ കഴിഞ്ഞ വർഷങ്ങളിൽ വിദൂര വിദ്യാഭ്യാസമേഖലയിലേക്ക് പൂർണമായും മാറി. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ പൂർണമായും നിർത്തുകയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ റഗുലർ അഡ്മിഷൻ നൽകി വരുകയും ചെയ്യുന്നു. എം.ജി സർവകലാശാല വിദൂരവിഭാഗം കോഴസുകൾ നടത്തുന്നില്ല. കേരള സർവകലാശാല ഇൗ വർഷം മുതൽ വിദൂര കോഴ്...

മിന്നും അന്ന

Image
വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവളല്ല. കടന്നുവന്ന വഴികളൊന്നും മറക്കുന്നവളുമല്ല. എഴുത്തൊരു വരമായി കിട്ടിയിട്ടും അതിെൻറ പേരിൽ ഹാരവും ആദരവുമേറെ നേടിയിട്ടും അന്ന തന്നെ മറന്നില്ല. വഴികളിൽ കൂട്ടിരുന്നവരെയൊന്നും കൈവിട്ടില്ല. പുരസ്കാരലോകത്തെ അഹങ്കാരമായ മാൻ ബുക്കർ തെൻറ മൂന്നാമത്തെ നോവൽ സ്വന്തമാക്കുേമ്പാഴും അവാർഡു തുകയിൽനിന്നു കടബാധ്യത തീർക്കാനും ജീവിതം മുന്നോട്ടുനീക്കാനുമുള്ള വഴി കണ്ടെത്താമെന്ന ആശ്വാസത്തിലായിരുന്നു അവർ. അതിനാൽ, കർത്താവിെൻറ കടാക്ഷം മാത്രമല്ല, ചുറ്റുമുള്ളവരുടെ സ്നേഹവും സഹകരണവും കൂടി അവർക്കു തണലായിനിന്നു. ആ തണലിൽനിന്നു പതിഞ്ഞ സ്വരത്തിൽ അന്ന പറഞ്ഞു: ഞാനൊന്നും എഴുതുന്നില്ല. അനുഭവങ്ങൾ കഥാപാത്രങ്ങളായി, അവരുടെ വർത്തമാനങ്ങളായി എെൻറ മുന്നിൽ പെയ്തിറങ്ങുേമ്പാൾ അത് വരച്ചിടുക മാത്രമാണ്. അതാണ് അന്ന ബേൺസ്. അർധശതകത്തിെൻറ നിറവിലെത്തുന്ന മാൻ ബുക്കർ ആദ്യമായി നേടുന്ന വടക്കൻ അയർലൻഡുകാരി. അമേരിക്കൻ, ഇംഗ്ലീഷ് സാഹിത്യലോകത്തെ കുലപതികളെയും സെലിബ്രിറ്റികളെയുമൊക്കെ കടത്തിവെട്ടിയാണ് ‘ആരും കാണാത്ത’ അന്ന അമ്പതിനായിരം പൗണ്ടിെൻറ മാൻ ബുക്കർ അടിച്ചെടുത്തത്. അവാർഡിെൻറ ചുരുക്കപ്പട...

പുൽപള്ളി: മരണത്തിെൻറ താഴ്വര

Image
പുൽപള്ളി ടൗൺ പുൽപള്ളിക്കും മുള്ളൻകൊല്ലിക്കും കുരുമുളക് തോട്ടങ്ങളാൽ സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു. അന്ന് കറുത്ത പൊന്നല്ല, തനി പൊന്നുതന്നെയായിരുന്നു അവർക്കെല്ലാം കുരുമുളക്. ആ പ്രതാപ കാലമെല്ലാം ഇന്ന് നിറമുള്ള ഓർമകൾ മാത്രമാണ്. രോഗബാധയും കാലാവസ്ഥ വ്യത്യയാനവുമെല്ലാം കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതക്കണ്ണീരു മാത്രം. പച്ചപിടിക്കാനാവാതെ, നിലയില്ലാക്കയത്തിലേക്ക് എറിയപ്പെടുന്ന കർഷകർ. ഒരിടവേളക്കുശേഷം വീണ്ടും കർഷക ആത്മഹ്യതകളുടെ കഥകളാണ് പുൽപള്ളിയിൽനിന്ന് വരുന്നത്. നക്സലിസം വിളഞ്ഞ നാട് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വളക്കൂറുള്ള കന്നി മണ്ണ് തേടിയെത്തിയ കർഷകർ കഠിനാധ്വാനം ചെയ്ത് നാണ്യവിളകൾ കൃഷിയിറക്കിയ മണ്ണാണ് പുൽപള്ളിയിലേത്. 1950കളിലാണ് തിരുവിതാംകൂറിൽ നിന്നടക്കം ഇവിടേക്ക് ആളുകൾ എത്തുന്നത്. വന്യമൃഗങ്ങളോടും മലമ്പനിയോടുമടക്കം പോരാടിയാണ് അന്ന് കുടിയേറ്റ കർഷകർ പിടിച്ചുനിന്നത്. അന്നത്തെ പ്രധാന കൃഷി തെരുവപുല്ലും മരച്ചീനിയുമായിരുന്നു. തെരുവപുല്ല് വാറ്റിയെടുക്കുന്ന തൈലത്തിൽനിന്നുള്ള വരുമാനമായിരുന്നു കർഷകർക്ക് ആശ്രയം. പുൽപള്ളി ദേവസ്വത്തിെൻറ അധീനതയിലായിരുന്നു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത...

നൊബേൽ ഗേൾ

Image
ഒാരോ പുഞ്ചിരിയും സമാധാനത്തിലേക്കുള്ള പാതയൊരുക്കുന്നുവെന്നാണ് പറയാറുള്ളത്. അധിനിവേശവും വംശഹത്യയുെമല്ലാം ഒരു ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയപ്പോൾ അവർക്ക് പ്രതീക്ഷയുടെ പുഞ്ചിരിയാണ് അവൾ സമ്മാനിച്ചത്. സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ട ആ ജനതയുടെതന്നെ ഭാഗമായിരുന്നു അവൾ. എന്നിട്ടും, നഷ്ടസ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ആത്മവിശ്വാസത്തിെൻറ പുതിയ പാഠങ്ങൾ പകർന്നു നൽകാനായിരുന്നു ചരിത്ര നിയോഗം. അത് അങ്ങനെയേ സംഭവിക്കൂ. കാരണം, നാദിയ മുറാദ് എന്നാണ് അവളുടെ പേര്. ‘നാദിയ’ എന്നാൽ പ്രതീക്ഷ എന്നാണ്. ആഗ്രഹം, ലക്ഷ്യം എെന്നാക്കെയാണ് ‘മുറാദി’ന് അർഥം കൽപിച്ചിട്ടുള്ളത്. അതിനാൽ, അവൾ ഒരേസമയം പ്രതീക്ഷയും ആഗ്രഹവും ലക്ഷ്യവുമാകുന്നു. അധിനിവേശം അഭയാർഥികളാക്കിയ ലോകത്തെ കോടിക്കണക്കിന് ജനങ്ങൾക്കു മുന്നിൽ നാദിയക്ക് അവതരിപ്പിക്കാനുണ്ടായിരുന്നതും ആ മൂന്നു വാക്കുകളുടെ ...

"കാലത്തിനൊപ്പം നടത്താം, കരുതലോടെ"

നരച്ചാൽ നിലയ്ക്കുമോ ജീവിതതാളം പരമ്പര മാധ്യമം പി.പി. കബീർ 5 ഒരു തലമുറയുടെ കരുത്തായിരുന്നവർ തളർന്നുവീഴുേമ്പാൾ താങ്ങാൻ കുടുംബം മാത്രമല്ല സമൂഹവും ഒപ്പമുണ്ടാകണം. മാനസികവും സാമൂഹികവും വൈകാരികവും സാമ്പത്തികവും നിയമപരവുമായ പിന്തുണയാണ് ആവശ്യം. സംസ്ഥാന വയോജനനയത്തിൽ പറയുന്നതുപോലെ വയോധികരുടെ സംരക്ഷണം ആദ്യം ഉറപ്പാക്കേണ്ടത് സ്വന്തം കുടുംബമാണ്. ഇതിനെ സാമൂഹികപ്രശ്നമായി കണ്ടുള്ള നടപടികൾ സർക്കാറും കൈക്കൊള്ളണം. നിലവിലെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൂടുതൽ ശക്തമായി നടപ്പാക്കാൻ സർക്കാർ നടപടി അനിവാര്യമാണ്. നിയമം നടപ്പാക്കുന്നതിൽ ജില്ലാ സാമൂഹികനീതി ഒാഫിസർക്ക് സുപ്രധാന പങ്കുണ്ടെങ്കിലും ഇത്തരമൊരു പിന്തുണ ലഭിക്കാറില്ലെന്നാണ് പരാതിക്കാർ പറയുന്നത്. വിധി അനുകൂലമായാലും തൃപ്തികരമാംവിധം നടപ്പാക്കിക്കിട്ടുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ട്രൈബ്യൂണൽ അനുവദിക്കുന്ന ജീവ...